2009, സെപ്റ്റംബർ 19, ശനിയാഴ്‌ച

ബുദ്ധി

മൂന്നു വര്‍ഷമായി, അയ്യപ്പണ്ണന്‍ കുട്ടന്‍ കാളയെ വാങ്ങിയിട്ട്. നെറ്റിയില്‍ നിന്നും രണ്ടു ദിശയിലേക്കും വളഞ്ഞു മുനംബുകള്‍ രണ്ടും തമ്മില്‍ തൊട്ടു തോട്ടില എന്നാ മട്ടില്‍ നില്‍കുന്ന കുട്ടന്റെ കൊമ്പുകള്‍ നല്ല ചേലാണ് അവനു നല്‍കിയത്.

അയ്യപ്പണ്ണന്ടെ ദയനീയവും മരണഭയം ഉയര്‍ത്തുന്ന നിലവിളി കേട്ടാണ്‌ നാട്ടുകാര്‍ അത് ശ്രദ്ധിച്ചത്. കുട്ടന്‍റെ കൊമ്പുകള്‍ ക്കിടയില്‍ അയ്യപ്പന്റെ തല. വിരളിപിടിച്ചു അയാളെയും കൊണ്ട് ഓടുന്ന കുട്ടന്‍. ഒരുപാട് പണിപെട്ടു കുട്ടനെ പിടിച്ചു കെട്ടാന്‍. അതിലും പണിപെട്ടു അയ്യപ്പനെ മോചിപ്പിക്കാന്‍. കുട്ടന്‍റെ മുന്‍ജന്മ സുകൃതം, കൊമ്പ് മുറിക്കേണ്ടി വന്നില്ല. നാട്ടുകാര്‍ അയ്യപ്പന്നനോട് ചോദിച്ചു - "താനെന്തിനാ അയ്യപ്പാ ഈ വിഡ്ഢിത്തം കാട്ടിയേ? ആരെങ്കിലും കാളയുടെ കൊമ്പില്‍ തല കേററുവോ?"

അയ്യപ്പണ്ണന്‍: "എന്തേരണ്ണാ നിങ്ങള് പറയെണേ? കഴിഞ്ഞ മൂന്നു കൊല്ലങ്ങള് കൊണ്ട് ഞാന്‍ നോക്കണേ ആണ്, എങ്ങനെ ഇതിന്റെ എടെകൂടി ഒന്ന് തല കേറ്റാന്നു. ഇപ്പഴാണ് പറ്റിയത്. അതിത്രയും വലിയ പുലിവാല് ആകുമെന്ന് ഞാൻ വിചാരിച്ചില്ല "

അടിക്കുറുപ്പ് : നാം ഓരോരുത്തരിലും അയ്യപ്പന്‍ ഉണ്ട്. വളരെ ചിന്തിച്ചു നോക്കിയാല്‍ നമുക്ക് കാണാന്‍ കഴിയും, എത്ര ബുദ്ധി ഉപയോഗിച്ചാണ് നാം വിദഗ്ധമായി ഓരോ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്‌ എന്ന്. അതിനു കാരണം നമ്മുടെ അറിവില്ലായ്മ തന്നെ. അറിവ് തന്നെയാണ് ഈശ്വരന്‍. നമുക്ക് ആ അറിവിന്‌ വേണ്ടി പ്രയത്നിക്കാം.

അഭ്യാസത്തില്‍ നിന്നും വാസനയും, വാസനയില്‍ നിന്നും ശ്രദ്ധയും, ശ്രദ്ധയില്‍ നിന്നും ജ്ഞാനവും ലഭിക്കുന്നു. നമ്മള്‍ നിത്യവും അഭ്യസിക്കുന്നത് എന്തിനെ ആണോ അത് അനുസരിച്ച് അതിലുള്ള ജ്ഞാനം പ്രകാശിക്കും എന്ന് തന്നെ സാരം.

2009, ഓഗസ്റ്റ് 25, ചൊവ്വാഴ്ച

വിശ്വാസം - അന്ധതയും, അനന്തതയും

നമസ്കാരം.
നാഥന്‍ വിശ്വസിക്കുന്നു, അന്ധമായി. അനന്തതയില്‍ ആ പരമ ബോധത്തെ നിലനിര്‍ത്താന്‍ ശ്രമിക്കുന്നു... ഈ ചിന്തകളെ ഇവിടെ എഴുതാന്‍ പ്രേരിപ്പിച്ച subash-നും jigish-നും നന്ദി പ്രകാശിപ്പിക്കുന്നു. നാഥന്‍ ഇവിടെ എഴുതുന്നതും ആചാര്യന്മാര്‍ നമുക്ക് പറഞ്ഞു തന്നതിനെ ആസ്പദമാക്കി തന്നെ. അതും നാഥന്റെ അന്ധവിശ്വാസം കൊണ്ട് തന്നെ. എന്തുകൊണ്ട് അതിനെ വിശ്വസിച്ചു എന്ന് ചോദിച്ചാല്‍, നാഥന്‍ ഭാരത ഭൂമിയില്‍ ജനിച്ചു, ഇവിടെ നാഥനെ വരവേറ്റത് "മാതാ പിതാ ഗുരു ദൈവം" എന്ന വാക്യം ആണ്. ഇവിടെ മാതാവ് പിതാവിനെയും, പിതാവ് ഗുരുവിനെയും, ഗുരു ഈശ്വരനെയും കാണിച്ചു തരുന്നു. അപ്പോള്‍ ആചാര്യ വാക്ക് വിശ്വസിച്ചേ മതിയാവൂ. അത് നിഷേധിച്ചാല്‍ പിതൃത്വം ചോദ്യം ചെയ്യപ്പെടും. കാരണം സുഹൃത്തേ മാതാവ് ചൂണ്ടിക്കാണിച്ചതാണ് ഒരുവന്റെ പിതാവ്. അതും ഒരു വിശ്വാസം മാത്രമല്ലേ? അപ്പോള്‍ വിശ്വാസത്തിന്റെ മഹത്വം താങ്കള്‍ തിരിച്ചറിയുക.
നാഥന്‍ എഴുതി തുടങ്ങിയത് പോലും മറ്റുള്ളവരുടെ ഭാരതീയ നിഷേധങ്ങള്‍ അനുഭവിച്ചു വിഷമം പൂണ്ടാണ്‌. കേട്ടത് സത്യമെങ്കില്‍ അത് മൂലം ആരെങ്കിലും സത്യത്തിലേക്ക് പ്രയാണം ആരംഭിച്ചാല്‍, അത് ഒരു നല്ല പ്രവര്‍ത്തി ആയി തോന്നി.
സംസ്കൃതത്തില്‍ വിശ്വാസം എന്നാല്‍ വിശ്വം മുഴുവന്‍ സ്ഥിതി ചെയ്യുന്ന ഇടം എന്ന് തന്നെ. അത് തന്നെയാവണം സത്യവും. 'അന്ധം' എന്ന വാക്കില്‍ ചിന്തിയ്ക്കാന്‍ ഒരുപാടുണ്ടുതാനും. കാരണം എല്ലാവരും കൂടുതല്‍ ഊന്നല്‍ കൊടുത്തു സംസാരിക്കാരുള്ളത് അന്ധവിശ്വാസത്തെ കുറിച്ചു തന്നെ. തന്റെ ചിന്തകള്‍ക്കും അപ്പുരതുള്ളത് മുഴുവന്‍ അന്ധവിശ്വാസമായി കണക്കാക്കുന്നു. അതായത് കണ്ടിട്ടില്ലാത്തതും ഒരു ശാസ്ത്രം കൊണ്ട് നിര്‍വചിക്കാന്‍ സാധിക്കാത്തതും അന്ധം തന്നെ. ചിലര്‍ അന്ധമായി വിശ്വസിക്കില്ല എന്ന് ഉറച്ചു 'വിശ്വസിക്കുന്നു'. 'നാളെ കാണാം', 'പിന്നീടൊരു ദിവസം ആകട്ടെ', 'ഞാന്‍ ഉറങ്ങാന്‍ പോകുന്നു'. ഇത്തരം വാക്കുകള്‍ സര്‍വ പ്രയോഗങ്ങള്‍, പക്ഷെ എല്ലാം അന്ധം. നാളെ ഞാന്‍ ഉണ്ടാവും എന്നുള്ളത് അന്ധം, പിന്നീട് നമ്മള്‍ കാണുമെന്നത് അന്ധം, എന്തിനു? ഉറങ്ങുമ്പോള്‍ പിന്നീട് ഉണരും എന്നുള്ളത് പോലും അന്ധ വിശ്വാസം തന്നെ. പക്ഷെ സുഹൃത്തേ ഈ വിശ്വാസങ്ങള്‍ മാത്രമാണ് ഒരു മനുഷ്യന്റെ ജീവിതത്തിനു ആധാരം.
ഒരിക്കല്‍ നാഥന്റെ ഒരു സുഹൃത്തിനെ ഒരു രോഗി തേടിയെത്തി. മനോരോഗിയാനത്രേ. രോഗം വിചിത്രം. അദ്ദേഹം ഉറങ്ങിയിട്ട് നാളേറെയായി. പ്രശ്നം അതിലും വിചിത്രം. ഉറങ്ങിയാല്‍ ഉണരില്ലന്നു ഭയം. കുറച്ചു നാള്‍ വേണ്ടി വന്നു അദ്ദേഹത്തെ ചികിത്സിക്കാന്‍. ചെയ്തത് ഇത്ര മാത്രം. ഉണരില്ലെന്ന വിശ്വാസം തിരുത്തി. അപ്പോള്‍ നമ്മള്‍ ഓരോരുത്തരും ഉറങ്ങുന്നതു ഏത് വിശ്വാസത്തില്‍ എന്ന് വ്യക്തം. അതും അന്ധമായി തന്നെ. ശ്വാസം എടുത്തിട്ട് തിരിച്ചു വിടുന്നത് പോലും അടുത്ത ശ്വാസം എടുക്കാന്‍ സാധിക്കും എന്ന വിശ്വാസത്തില്‍ തന്നെയായിരിക്കണം.
അപ്പോള്‍ വിശ്വാസം എന്നത് പൂര്‍ണ്ണമായും അന്ധതയില്‍ തന്നെയാണോ? അതേ. നിങ്ങള്‍ ചൂണ്ടികാണിക്കുന്നത് ശാസ്ത്രത്തെ ആണെങ്കില്‍, അത് നിത്യവും മാറുന്നു, ദേശത്തിനും കാലത്തിനും അനുസരിച്ച് തിരുത്തേണ്ടി വരുന്നു. നിങ്ങള്‍ അന്ധമായി തന്നെ വിശ്വസിക്കണം എന്ന് ആചാര്യ വാക്യം. പക്ഷെ ആ വിശ്വാസം അനന്തതയിലേക്ക് ഉള്ളതായിരിക്കണം എന്നും നിര്‍ദേശം. ഭാരതീയ ചന്തകള്‍ മുഴുവന്‍ അനന്തതയിലേക്ക് മനസ്സിനെ ചലിപ്പിക്കുന്നത് തന്നെ. അനന്തത എന്നാല്‍ Infinity. ഈ പ്രപഞ്ചം മുഴുവന്‍ മിഥ്യ ആണെന്നും, സങ്കല്‍പം ആണെന്നും, നമ്മുടെ സങ്കല്‍പ്പങ്ങള്‍ അനന്തത കൈവരിക്കണം എന്നും ഭാരതീയനോട് ശ്രേഷ്ഠന്മാര്‍ ഉദ്ഖോഷിച്ചു. കാരണം മനസ്സ് ദുഖിക്കുന്നത് ചിന്തകളുടെ പരിമിതി കൊണ്ടാണെന്നും, മനസ്സ് അനന്തമായി ചിന്തിച്ചാല്‍ ദുഃഖം അകലുമെന്നും നമ്മെ
ബോധിപ്പിച്ചു. അതിനു വേണ്ടി ഈശ്വര സങ്കല്‍പ്പങ്ങള്‍ നിര്‍വചിച്ചു. അതിനു ഉദാഹരണം ആണ് അനന്ത പദ്മനാഭന്‍. വിഷ്ണു ശയിക്കുന്നത്‌ അനന്തതയില്‍ ആണ്. അത് മനസ്സില്‍ പേറുന്ന ഭക്തന്റെ മനസ്സും അതിനൊപ്പം വികസിക്കണം എന്നവര്‍ ചൂണ്ടിക്കാട്ടി.
പക്ഷെ മനസ്സില്‍ അങ്ങനൊരു സങ്കല്‍പം കൊണ്ടുവരാന്‍ സാധിക്കാത്തവന് വേണ്ടിയാണ് രൂപങ്ങള്‍ ഉണ്ടാക്കിയതും പിന്നീടത്‌ ശില്പങ്ങളായി പരിണമിച്ചതും. ശങ്കരാചാര്യ സ്വാമികള്‍ അത് വ്യക്തമാക്കിയിട്ടുണ്ട്. സ്വല്പ ബുദ്ധികല്‍ക്കുള്ളതാണ് പ്രതിമകള്‍ എന്ന്. അദ്ദേഹത്തിന് നാഥന്റെ നമസ്കാരം.
ക്ഷേത്രത്തില്‍ പോക്കുന്നവരോടോ വിഗ്രഹാരാധന നടത്തുന്നവരോടോ നാഥന് അവഹേളന ഇല്ല. എന്തെന്നാല്‍ വിഗ്രഹങ്ങള്‍ സ്വല്പ ബുദ്ധികള്‍കാനെന്നെ നാഥന്‍ പറഞ്ഞുള്ളൂ. ബുദ്ധി വികസിക്കില്ല എന്ന് പറഞ്ഞില്ല. നാഥനും ക്ഷേത്രത്തില്‍ പോകുന്ന കൂട്ടത്തില്‍ ആണ്. പക്ഷെ അതല്ല സത്യം. ഈശാ വാസമിതം സര്‍വം. സകലത്തിലും ഈശ്വരനെ കാണാന്‍ ശ്രമിക്കുക. അതും അന്ധമായ വിശ്വാസം കൊണ്ട് തന്നെ. ഏത് തരം വിശ്വാസമോ ആകട്ടെ മനസിന്‌ ശാന്തി തരുന്നത് ഏതോ അതിനെ സ്വീകരിക്കുന്നതില്‍ എന്ത് തെറ്റ്?
പലതിലും ശാന്തി തേടി നടന്നു. ഒന്നിലും അത് ലഭിക്കുന്നില്ല. എന്നാല്‍ അനന്തമായ ചിന്തകളില്‍ ശാന്തി ലഭിക്കുമെന്കില്‍ എന്ത് കൊണ്ട് അതിനെ സ്വീകരിച്ചുകൂടാ? ഈശ്വരന്‍ എന്ന് അതിണ എന്തുകൊണ്ട് വിളിച്ചുകൂടാ? പക്ഷെ തന്റെ വിശ്വാസം ആണ് പരമ സത്യം എന്ന് ഒരിക്കലും വിശ്വസിക്കരുത്. അവിടെയാണ് ഒട്ടു മിക്കവര്കും തെറ്റ് പറ്റുന്നത്. "നേതി നേതി" ഇതല്ല ഇതല്ല എന്ന ചിന്തയും, അന്വേഷണ ബുദ്ധിയും ഉള്ളവന്‍ എന്നും സത്യത്തിലേക്ക് സഞ്ചരിച്ചു കൊണ്ടിരിക്കും. അവന്‍ ഓരോ ദിവസവും ശാന്തനായി മാറി കൊണ്ടിരിക്കും.
പുതു തലമുറ കൂടുതലായി വിഗ്രഹ ആരാധനയില്‍ എര്പെടുന്നു. കാരണം മാനസിക സന്കര്‍ഷണം ആണ്. വീട്ടിലോ കര്‍മ മേഖലയിലോ കിട്ടാത്ത ശാന്തിയാണ് അവര്‍ തിരയുന്നത്. ശാന്തം എന്നാല്‍ നിശ്ചലമായ മനസ് എന്നര്‍ത്ഥം. അതിനു തീര്‍ച്ചയായും നിശ്ചലമായ വിഗ്രഹങ്ങള്‍ നല്ല ഉപാധിയാണ്. പക്ഷെ അതില്‍ നിന്നും തുടങ്ങി മെല്ലെ അതിനെയും ത്യജിച്ചു സ്വയം അത് കണ്ടെത്തണം. അതിനു പല മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടി വരും, ഭക്ഷണ ക്രമം, വസ്ത്ര ധാരണം, അന്തരീക്ഷം അങ്ങനെ പലതും. പ്രസക്തമല്ലാത്തത് കൊണ്ട് ഇവിടെ അതൊന്നും വിശദീകരിക്കുന്നില്ല.
എന്നാല്‍, സന്കര്‍ഷങ്ങള്‍ തീര്‍ക്കാന്‍ മറ്റൊരു മനുഷ്യനെ നിങ്ങള്‍ ആശ്രയിക്കുന്നത് മണ്ടതനം ആണെന്ന് നാഥന്റെ പക്ഷം. അതിനു നല്ലത് അനന്തമായ ഈശ്വര ചിന്ത തന്നെ. അത് എന്തുകൊണ്ട് എന്ന് വിശദീകരിക്കാം.
നമ്മള്‍ അനുഭവിക്കുന്ന സകല പ്രശ്നങ്ങളും ഉണ്ടാക്കിയത് സ്വന്തം ബുദ്ധികൊണ്ട് തന്നെയാണെന്ന് ആഴ്ന്നു ചിന്തിച്ചാല്‍ ബോധ്യമാകും. വളരെ ചിന്തിച്ചും ആലോചിച്ചും ആണ് നമ്മള്‍ ഓരോ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്‌. എന്നാല്‍ പരിഹാരമില്ലാത്ത ഒരു പ്രശ്നങ്ങളും ഇല്ല താനും. പക്ഷെ പരിഹാരം വേണമെങ്കില്‍ സ്വന്തം ബുദ്ധിയെ മാറ്റുക തന്നെ വേണം. അതിനു മനസ്സിനെ ഉയര്‍ന്നു ചിന്തിയ്ക്കാന്‍ അനുവദിക്കണം. അനന്തതയിലേക്ക് അതിനെ വിഹരിക്കാന്‍ വിടണം. അപ്പോള്‍ നിങ്ങളുടെ അറിവും ബുദ്ധിയും മാറുന്നത് കാണാം. അതിനുവേണ്ടിയാണ് ഈ വിശ്വാസങ്ങള്‍ മുഴുവന്‍ നമുക്ക് ആചാര്യന്മാര്‍ തന്നിട്ടുള്ളത്. നമ്മുടെ അറിവാണ്‌ നമ്മുടെ പ്രശ്നം. അതിനെ മറ്റൊരു അറിവ് കൊണ്ട് മാറ്റണം, അങ്ങനെ പരിഹാരം കാണണം. നിങ്ങല്‍കത്തിനു സാധിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് ഒരു ആചാര്യനെ സമീപിക്കാം. നിങ്ങളില്‍ നിന്നും തികച്ചും ഒന്നും പ്രതീക്ഷിക്കാത്ത ഒരു ആചാര്യനെ. അങ്ങനെ ഒരാള്‍ക്ക് മാത്രമേ നിങ്ങള്‍ക്ക് അറിവ് പകരാന്‍ സാധിക്കുകയുള്ളൂ. അതിനു വേണ്ടി തന്നെ പണ്ട് രാജ ഗുരുക്കന്മാര്‍ ഉണ്ടായിരുന്നത്. എന്ന് അവരെ ധിക്കരിച്ചോ, അന്ന് രാജഭരണം അവസാനിച്ചു.
സുഹൃത്തേ, ഒന്നും തിരിച്ചു പ്രതീക്ഷിക്കാത്ത ഒരു ആചാര്യന്‍ ഉണ്ടോ എന്ന് നിങ്ങള്‍ ചിന്തിക്കുന്നെങ്കില്‍, നാഥന്‍ പറയും ഉണ്ട്. പക്ഷെ അവരെ തേടുന്നത്‌ അത്ര നിസാരം അല്ല. കണ്ടെത്തിയാല്‍ അവര്‍ നിങ്ങളോട് ആദ്യം ചോദിക്കുന്ന ചോദ്യം ഇതാണ്: "ഞാന്‍ എന്തിനു നിങ്ങള്‍ക്ക് അറിവ് പകരണം, നിങ്ങള്‍ ഇത് വരെ ഒന്നും പ്രതീക്ഷിക്കാതെ ആരെയെങ്കിലും സഹായിച്ചിട്ടുണ്ടോ?". ഉണ്ട് എന്നാണ് താങ്കളുടെ മരുപടിയെന്കില്‍, താങ്കളെ അറിവിലേക്ക് നയിക്കാന്‍ ഒരു ആചാര്യന്‍ ഈ പ്രകൃതി സൃഷ്ടിച്ചിട്ടുണ്ട്. അന്വേഷിക്കൂ കണ്ടെത്തും. ഇതു പ്രകൃതി സത്യമാണ്.
മുകളില്‍ എഴുതിയത് ഒന്നും നാഥന്റെ സ്വന്തമല്ല. ഇതിനെ ദയവായി സത്യമെന്നു വ്യാഖ്യാനിക്കരുത്. നേതി നേതി. ഇതിനും അപ്പുറം ഒരു സത്യം ഉണ്ട്. നാഥന്‍ അതിലേക്കു സഞ്ചരിക്കാന്‍ പ്രാര്‍ത്തിക്കുന്നു. വഴി തെളിയും എന്ന (അന്ധ)വിശ്വാസത്തോടെ.

ആചാര്യന്മാര്‍ക് നാഥന്റെ പ്രണാമം.

2009, ഓഗസ്റ്റ് 14, വെള്ളിയാഴ്‌ച

നാഥന്റെ സ്വാതന്ത്ര്യം

ഇതാ ഒരു സ്വാതന്ത്ര്യ ദിനം കൂടി. ഭാരതീയന്‍ എന്നും സ്വതന്ത്രന്‍ ആയിരുന്നു, അന്നും ഇന്നും. പാശ്ചാത്യന്‍ വന്നു ഭരണം കയ്യടക്കിയപോഴും അവന്‍ സ്വതന്ത്രനായി തന്നെ ചിന്തിച്ചു. പതുക്കെ ആ പിടി മുറുകിയപ്പോള്‍ അവന്‍ അതിനെ സധൈര്യം ചോദ്യം ചെയ്തു. എതിര്‍ത്ത്. പലരും പല മാര്‍ഗങ്ങളും സ്വീകരിച്ചു. അപ്പോഴും ഒരു വിഭാഗം സ്വതന്ത്രരായിരുന്നു - അവരുടെ ചിന്താധാരയില്‍. ഒടുവില്‍ ഒരു August 15-നു ഭാരതം സ്വന്തന്ത്ര രാഷ്ട്രമായി പ്രഖ്യാപിച്ചു. ആ മഹത് കര്‍ത്താവ്യതിനു കാരണം ആയതും പല ത്യാഗങ്ങളും സഹിക്കേണ്ടി വന്നതുമായ എല്ലാ പുണ്ണ്യാ ത്മാക്കള്‍കും എന്റെ നമസ്കാരം.

പാശ്ചാത്യര്‍ വന്നു, ഭരണം നടത്തി, ഭാരതത്തെ സ്വതന്ത്രമാക്കി, മടങ്ങി. അവരുടെ വരവ് ഭാരതത്തിന്റെ വളര്‍ച്ചക്ക്‌ കാരണമായെന്നും ചിലര്‍ വിശ്വസിക്കുന്നു, മറിച്ചും അഭിപ്രായം ഉള്ളവര്‍ ഏറെ. എന്നാല്‍ നാഥന് മറിച്ചുള്ള അഭിപ്രായം തന്നെയാണുള്ളത്. അതിനു ഉത്തമ ഉദാഹരണം ഈ സ്വാതന്ത്ര്യ ദിനം തന്നെ. ഭാരതത്തിനെ കുറിച്ചും മഹാത്മാക്കളെ ആദരിക്കാനും ഇന്ന് നമുക്ക് ഒരു ദിവസത്തിന്റെ ആവശ്യം വന്നിരിക്കുന്നു. അമ്മയെ കുറിച്ചും അച്ഛനെ കുറിച്ചും എന്തിനു ഗുരുക്കന്മാരെ കുരിചോര്കാനും വരെ പ്രത്യേക പ്രത്യേക ദിവസങ്ങള്‍. Mother's day-ഉം Father's day-ഉം Teacher's day-ഉം എല്ലാം പാശ്ചാത്യന്റെ ചിന്തകള്‍ തന്നെ. നമ്മുടെ വേണ്ടപെട്ട ഒരു കവി ഇതിനെ ഒരു രചനയില്‍ ഉള്പെടുതിയതിനെയും നാഥന്‍ ഓര്‍കുന്നു.

സ്വാതന്ത്ര്യം അത്യുജ്വലമായി നില്‍കുന്ന ഈ 62-ആം വര്‍ഷത്തിലും ഭാരതീയന്‍ ചരിത്രത്തില്‍ ഒരിക്കലും കേള്‍കാത്ത വിലക്ക് അരി വാങ്ങി ഭക്ഷിക്കുന്നു. ജനിതക മാറ്റം വരുത്തി വികല സൃഷ്ടികല്ക് രൂപം കൊടുത്ത പാശ്ചാത്യന്റെ ശാസ്ത്രത്തെ പ്രകീര്‍ത്തികുന്നു. അരിക്ക് പത്തു രൂപ ആയിരുന്നപോഴും ഒരു തവി മാവു കൊണ്ടുണ്ടാക്കിയ നെയ്‌ റോസ്റ്റ് നമ്മള്‍ 30 രൂപ കടുത്തു വാങ്ങി. ഒരു ലിറ്റര്‍ (അ)ശുദ്ധ ജലം 15 രൂപയ്ക്കു ഇപ്പോഴും വാങ്ങുന്നു. 44 പുഴകള്‍ ഉള്ള കേരളത്തില്‍ ആണിതെന്നു ഓര്‍ക്കുക. പിന്നെ പല ആധുനിക രോഗങ്ങളും നമുക്ക് ലഭിച്ചു. 10 മുതല്‍ 15 വരെ പ്രസവിച്ചിരുന്ന നമ്മുടെ സ്ത്രീകള്‍ ഇപ്പോള്‍ ഒരു കുട്ടിക്ക് വേണ്ടി ആശുപത്രികളില്‍ പ്രവേശിക്കുന്നു. പക്ഷെ അപ്പോഴും ഒരു ഭരണ ഖടനയും ഭാരതീയന്റെ ഈ പ്രവര്‍ത്തികളെ ചോദ്യം ചെയ്തില്ല. അന്നും ഇന്നും ഇനി ഒരിക്കലും. ഭാരതീയന്‍ സര്‍വ തന്ത്ര സ്വാതന്ത്രിയം അനുഭവിക്കുന്നവനാണ്. ലോകത്ത് ഒരു രാജ്യത്തും അനുഭവിക്കാന്‍ സാധിക്കാത്ത അത്രെയും സ്വാതന്ത്ര്യം. നാഥന്‍ സൌദിയില്‍ പോയപ്പോള്‍ ഉണ്ടായ കയ്പുള്ള അനുഭവങ്ങള്‍ ഇപ്പോള്‍ അയവിറക്കുന്നു.

സ്വ തനു ത്രായന്തേ ഇതി സ്വാതന്ത്ര്യ. സ്വാതന്ത്ര്യം എന്നാല്‍ തന്റെ ശരീരത്തെ ആത്മാവിലേക്കു ഉയര്‍ത്തുക അല്ലെങ്കില്‍ ലയിപ്പിക്കുക. ഇതറിയാതെ സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്തു എന്ന പേരില്‍ മനുസ്മൃതി കത്തിച്ച ഒരു വര്‍ഗീയ പാര്‍ട്ടി പോലും നമ്മുടെ നാട്ടില്‍ ഭാരത്‌ മാതാ കീ ജയ്‌ വിളിക്കുന്നു, കൂടെ നമ്മളും. സ്വാതന്ത്ര്യം അത്യുന്നതങ്ങളില്‍. 'ന സ്ത്രീ സ്വാതന്ത്ര്യം അര്‍ഹതി' എന്ന് പറഞ്ഞുവത്രേ മനു. നാഥന്‍ അവരെ അവഹേളിക്കുന്നുമില്ല. കാരണം ഭാരതം എന്നും സംസ്കാര പൂജ്യനീയം ആയിരിക്കണം എന്ന് ആഗ്രഹിച്ച ഒരു കൂട്ടം പ്രവര്‍ത്തകര്‍ അതിലുണ്ടയിരുന്നെന്നു നാഥന് അറിയാം.

ദിവസവും വിദ്യാലയങ്ങളില്‍ ആലപിക്കുന്ന നമ്മുടെ ദേശീയഗാനം എത്ര ഭാരതീയര്‍ ഇതുവരെ ശ്രദ്ധിചിട്ടുണ്ടാകും? അത് ഒരു നിസാര സാഹിത്യകാരന് രചിക്കാന്‍ സാദ്ധ്യമല്ല. ആ മഹാത്മാവിനു എന്റെ നമസ്കാരം.

ജന ഗണങ്ങളുടെ മനസ്സിന് അധിപനായിട്ടുള്ള ആ നായകന്‍ ജയിക്കട്ടെ. ആരാണോ ആ നായകന്‍ അവന്‍ തന്നെ ഭാരതത്തിന്റെ ഭാഗ്യ വിധാധാവും. പഞ്ചാബും സിന്ധും ഗുജറാത്തും മരാട്ടും ദ്രാവിഡ ദേശവും വിന്ധ്യനും ഹിമാച്ചലവും യമുനയും ഗംഗയും ഒരുജ്വല ജല തരംഗം തന്നെ സൃഷ്ടിക്കുന്നു. ആരാണോ ഈ മംഗള ധായകന്‍, അവന്റെ ശുഭ നാമം വാഴ്തപെടട്ടെ. ജന ഗണങ്ങളുടെ ഭാഗ്യ വിധാധാകുന്ന ആ മംഗള ധായകന്‍ വിജയിക്കട്ടെ.

जन गण मन अधिनायक जय हे
भारत भाग्य विधाता
पंजाब सिंध गुजरात मराठा
द्राविड उत्कल वंग
विंध्य हिमाचल यमुना गंगा
उच्छल जलधि तरंग
तव शुभ नामे जागे
तव शुभ आशिष मागे
गाहे तव जयगाथा
जन गण मंगल दायक जय हे
भारत भाग्य विधाता
जय हे, जय हे, जय हे
जय जय जय जय हे!

അല്ലെയോ മംഗള ദായകാ, നാട് മുഴുവനും കൊള്ളയടിക്കപെടുന്നു, സ്ത്രീകളുടെ നിസ്സഹായത്വം ചൂഷണം ചെയ്യപെടുന്നു, നല്ല ഭക്ഷണം കിട്ടാനില്ല, കുത്തകകള്‍ നാട് ഭരിക്കുന്നു, ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം കൂടുന്നു. നമ്മള്‍ ഓരോരുത്തരും ഈ രാഷ്ട്രീയ പരിണാമത്തെ പറ്റി എല്ലായ്പോഴും വേവലാതിപെടുന്നു. ആ വികാരത്തെ മാനിച്ചുകൊണ്ട് നാഥന്‍ ചോദിക്കുന്നു, സുഹൃത്തേ നിങ്ങള്‍ നാടിനു വേണ്ടി എന്ത് ചെയ്തിട്ടുണ്ട് ഇതുവരെ? ഒന്ന് ചിന്തിച്ചു നോക്കുക. പിന്നെ എന്തിനു നാട് നിങ്ങള്‍ക്ക് വേണ്ടി നിങ്ങളുടെ ഇംഗിതത്തിനു വഴങ്ങി തരണം? ഇതും നാഥന്റെ ചോദ്യമല്ല. നാഥന്റെ ആചാര്യന്‍ നാതനോട് ചോദിച്ച ചോദ്യം. അത് നാഥനില്‍ ഒരുപാട് മാറ്റം സൃഷ്ടിച്ചു. തന്നാല്‍ ആവുന്നത് ചെയ്യുക, ഒന്നും പ്രതീക്ഷിക്കാതെ. നമുക്ക് ചുറ്റും ഉള്ളവര്ക് വേണ്ടി. തയ്യാറല്ല എന്നാണ് താങ്കളുടെ അഭിപ്രായമെന്കില്‍ അതും താങ്കള്‍ക്ക് ആവാം. താങ്കള്‍ സ്വതന്ത്രനാണ്. പക്ഷെ മറ്റൊരുവനെ ചോദ്യം ചെയ്യരുത്. കാരണം അത് അവന്റെ സ്വാതന്ത്ര്യം ആണ്.

മറ്റു BLOG-ഉകളില്‍ ജാതിയും മതവും സമത്വവും പറഞ്ഞു സമയം കളയുന്ന പുന്ന്യത്മാക്കളെ നിങ്ങള്‍ സമയം കളയുകയാണ്. ഇവിടെ ആര്‍കും ജാതി വേണ്ട, മതം വേണ്ട, ശാസ്ത്രവും വേണ്ട. പക്ഷെ സര്‍വ സ്വാതന്ത്ര്യം വേണം, ഭക്ഷണം വേണം, കുടിക്കാന്‍ ശുദ്ധ ജലം വേണം. ഇത് കിട്ടാത്ത ലക്ഷ കണക്കിന് ജനത ഇന്നും ഭാരതത്തില്‍ സുലഭം. എന്നാല്‍ ഇതെല്ലം ഉള്ള നമുക്ക് മാത്രമേ ജാതിയും മതവുമൊക്കെ സംസാരിക്കാന്‍ കഴിയുകയുള്ളൂ. അവര്‍ക്ക് വേണ്ടി പ്രവര്തികൂ, എന്നിട്ട് അസമത്വതിനെ പറ്റി സംസാരിക്കൂ, ഞാനും കൂടാം നിങ്ങള്കൊപ്പം.

ഭാരതം എന്ന് കേട്ടാല്‍ രക്തം തിളചാലോ, കൊടി ഉയര്തിയാലോ, ജയ് ഹിന്ദ്‌ എന്ന് ഉച്ചത്തില്‍ വിളിച്ചാലോ, കുറച്ചു വരകള്‍ കൊണ്ട് ഒരു ഭൂപടം വരച്ചാലോ, അതിന്റെ മഹിമ ഉള്‍കൊള്ളാന്‍ സാധിക്കില്ല. അന്വേഷിക്കണം. 100 വര്‍ഷമോ 1000 വര്‍ഷമോ പിന്നാക്കമല്ല. അതിനും എത്രയോ മുന്‍പ് ഇന്നത്തെ ആധുനിക ശാസ്ത്ര ശാഖകള്‍ തല കുനിക്കും വിധം ഈ പ്രപഞ്ച രഹസ്യത്തെയും വ്യാഖ്യാനിച്ചു, അതിന്റെ പരമോന്നതിയില്‍ മനുഷ്യ ബോധം മാത്രമാണ് സത്യമെന്നും, ആ സത്യത്തെ തേടി നീ യാത്ര തിരിക്കു‌ എന്നും ഉദ്ഖോഷിച്ച്ച മഹത് ഭാരത തത്വത്തിനു ഈ നാഥന്റെ നമസ്കാരം.

2009, ഓഗസ്റ്റ് 11, ചൊവ്വാഴ്ച

മഹാ ഭാരതം

ഭാരത ദേശത്തില്‍ സദാചാര മര്യാദകള്‍ പാലിച്ചവരെ സത്ജനങ്ങള്‍ എന്ന് കണ്ടു, അതിനുള്ളില്‍ മാത്രം ഉത്കൃഷ്ടമായ കൃതികളും, രചനകളും, വേദ ഭാഗങ്ങളും ഒതുക്കി നിര്‍ത്തി. എന്നാല്‍ ഇത് പാലിക്കാന്‍ സാധിക്കാതെ അവരുടെ പാരമ്പര്യ കര്‍മങ്ങളില്‍ എര്പെട്ടു, കുല ധര്‍മങ്ങള്‍ ചെയ്തവരെ അവര്‍ണരായി കണക്കാക്കി വേദ പഠനത്തില്‍ നിന്നും അകറ്റി നിര്‍ത്തി. ഉത്ക്രിഷ്ടമായി കണക്കാക്കിയതെല്ലാം ജീവിതചര്യകള്‍ കൊണ്ടു സ്വയം പ്രകാശിക്കുന്നതും അത്യധികം ഊര്‍ജ പ്രസരനികലും ആണ്. ഇതിനാല്‍ അതിന്റേതായ പവിത്രത കാത്തു സൂക്ഷികേണ്ടത് അത്യധികം ആവശ്യം തന്നെ. അല്ലാത്തപക്ഷം പ്രയോഗിച്ചവന് തന്നെ ദോഷമായി ഭവിചേക്കാം. അത് നിമിത്തം അവര്‍ണരെ ഉത്കൃഷ്ട നാമധേയത്തില്‍ നിന്ന് പോലും അക്കാലത്ത് വിലക്കി. ഉദാഹരണം: കുഞ്ചു, ചിന്നന്‍, ചക്കി, അങ്ങനെ നീളുന്നു ആ പട്ടിക.
നാമത്തില്‍ എന്തിരിക്കുന്നു എന്ന് ചിന്തിച്ചാല്‍ അതില്‍ നിന്നും തന്നെയാണ് എല്ലാം തുടങ്ങുന്നത് എന്ന് വെളിപെടും. പഞ്ചഭൂതങ്ങളില്‍ ശബ്ദം തന്നെ തുടക്കം. സൃഷ്ടി ആരംഭിച്ചതും അതില്‍ നിന്നും തന്നെ. മനുഷ്യ ശരീരത്തില്‍ പരമാണുക്കള്‍ സൃഷ്ടിക്കപെടുന്നതും നിലനില്‍കുന്നതും അവന്റെ ശബ്ദ വിഹാരത്തിനെ അടിസ്ഥാനപെടുത്തി തന്നെ. നന്നായി ശബ്ദം പുറപ്പെടുവിപ്പിക്കുന്ന ഒരുവനെ നമ്മള്‍ ഏറെ ഇഷ്ടപെടും. അവന്‍ ഉയര്‍ന്ന സംസ്കാരം ഉള്ളവനായി കണക്കാക്കും. നന്നായി തെറി വിളിക്കുന്നവനെ അതേ സംസ്കാരത്തില്‍ ഉള്ളവര്‍ മാത്രം അംഗീകരിക്കും. ശബ്ദത്തില്‍ നിന്നും സൃഷ്ടി ഇല്ലെങ്കില്‍ പിന്നെ നാം അരോചകമായ ശബ്ദത്തെ വെറുക്കുന്നത് എന്തിനു?
ഉത്കൃഷ്ട പദങ്ങള്‍ ഉച്ചരിക്കുമ്പോള്‍ മസ്തിഷ്കത്തില്‍ ഉണ്ടാകുന്ന രാസപ്രക്രിയ നല്ല ഭാവങ്ങളെ ഉണര്‍ത്തുന്നു. അങ്ങനെ നല്ല സംസ്കാരത്തിന് ഉടമയാവാന്‍ നല്ല ഭാഷ നമ്മെ സഹായിക്കുന്നു. ഇതു ഭാഷയും ഉത്കൃഷ്ടം തന്നെ, എന്നാല്‍ അവ ഉച്ചരിക്കേണ്ട രീതിയില്‍ ഉച്ചരിക്കണം. ഇന്ന് Media-കളില്‍ കാണപെടുന്ന നികൃഷ്ട ഭാഷാപ്രയോഗം അറിവു‌ള്ളവരെ ചോടിപിച്ചുവേന്കില്‍ അതില്‍ എന്ത് തെറ്റ്? അത് ഭാഷയെ വ്യഭിച്ചരിക്കുന്നതിനു തുല്യമല്ലേ?
പദങ്ങളുടെ പവിത്രത നഷ്ടപെടതിരിക്കാന്‍ ഒരു സമൂഹത്തില്‍ തന്നെ നിയമന്ഗ്ന്ങള്‍ പരിപാലിച്ച ഈ മഹാ രാജ്യത്ത് തന്നെ ഇന്ന് സംഭവിച്ച ച്യുതി ലജ്ജാവഹം തന്നെ. സോഷ്യലിസവും അയിത്തവും ഉന്നയിച്ചു നമ്മുടെ ആചാരങ്ങളെ കുരുതി കൊടുത്തപ്പോള്‍ നശിച്ചത് ഈ മഹാ സംസ്കാരം തന്നെ. ഈ മഹാ ഭാരതത്തില്‍ ജാതി വ്യവസ്ഥ ഇല്ലായിരുന്നു, വര്‍ണ വ്യവസ്ഥ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മുക്കുവ കുടുംബത്തില്‍ ജനിച്ച വേദ വ്യാസന്‍ തന്നെ ഇതിനു ഉദാഹരണം. അദ്ദേഹത്തിനു എന്റെ പ്രണാമം. ഇവിടെ ഒരു ജീവ ജാലത്തെയും നികൃഷ്ടമെന്നു മുദ്ര കുത്ത്തിയിട്ടില്ല. "ഈശ്വര വാസ്യം ഇദം സര്‍വം" - എല്ലാത്തിലും ഈശ്വരനെ ദര്ശിക്കാനെ വിവക്ഷിച്ചിട്ടുള്ളൂ. പിന്നെ ആരുടെ ആവശ്യം ആയിരുന്നു ഈ പരിണാമം? എന്തിനു വേണ്ടിയായിരുന്നു?
സദാചാരത്തിന്റെ മുക്കും മൂലയും വരെ തെറ്റായി വ്യാഖ്യാനിച്ചു. വസ്ത്ര ധാരണം, ഭക്ഷണ ക്രമം, ഭാഷ, എന്തിനു, ജലം പോലും നശിപ്പിച്ചു. ദേശം മുഴുവന്‍ നപുംസകങ്ങളെ സൃഷ്ടിച്ചു. നേതി നേതി (ഇതല്ല ഇതല്ല), ഇതല്ല സുഹൃത്തെ നമ്മള്‍ അറിയേണ്ട ഭാരതം. ഇതല്ല സുഹൃത്തെ നമ്മള്‍ സൃഷ്ടിക്കേണ്ട തലമുറ. മയക്കുമരുന്നുകള്‍ കൊടുത്തു മനുഷ്യ മനസുകള്‍ മരവിപ്പിച്ചുവോ? Charles Darwin-ന്റെ പരിണാമ സിദ്ധാന്തത്തിന്റെയും Macaulay-യുടെ വിദ്യാഭ്യാസിതിന്റെയും പുറകെ പോകുന്നതിനു മുന്‍പ് ഒരു നിമിഷം മഹനീയ ഭാരതത്തിന്റെ ചരിത്ര താളുകള്‍ കാതോര്കുക. ആധുനികതയെന്ന അന്ധതയില്‍ നിന്നും പ്രകാശം ചൊരിയുന്ന സത്യത്തിലേക്ക് പ്രയാണം നടത്തുക.
അറിവില്ലായ്മ കൊണ്ട് മനുസ്മൃതി പോലുള്ള മഹാത്കൃതികളെ തള്ളിപറഞ്ഞ വര്‍ഗീയ ശക്തികളും, ഭാരതത്തെ രക്ഷിക്കാന്‍ എന്ന വ്യാജേന ഈ മഹാ രാജ്യത്തെ നശിപിക്കുന്ന രാഷ്ട്രീയ കക്ഷികളും മാപ്പ് പറഞ്ഞു അവരുടെ തെറ്റുകള്‍ തിരുത്തണം. അറിവില്ലായ്മ ഒരു തെറ്റല്ല, അത് അറിവിലേക്കുള്ള പാതയാക്കണം (തമസോ മ ജ്യോതിര്‍ഗമയ:). ഞാന്‍ ഇരുട്ടില്‍ ഇരുന്നിട്ട്, വെളിച്ചം ആരും കാണിച്ചു തന്നില്ല എന്ന് പറയുന്നതിന് പകരം, ഞാന്‍ വെളിച്ചം അന്വേഷിച്ചില്ല എന്ന് പറയുന്നതാവും ശരി. സകല ജ്ഞാനവും ഈ പ്രകൃതിയില്‍ തന്നെ ഉണ്ടെന്നും അത് അന്വേഷിക്കുന്നവന് ലഭിക്കുമെന്നും അറിവുള്ളവര്‍ പ്രകാശിപ്പിക്കുന്നു. അന്വേഷിക്കാതെ പ്രകൃതിയെ പഴിക്കുന്നതെന്തിനു?
അറിവ് നേടുന്തോറും അറിഞ്ഞതെല്ലാം തെറ്റെന്നു തോന്നും. ആ തോന്നല്‍ ഒരിക്കലും അവസാനിക്കില്ല (സത്യം മനസിലാകുന്ന വരെ) എന്ന് ജ്ഞാനികള്‍ പറയുന്നു. ഇന്ന് ഞാന്‍ ശരിയെന്നു വിശ്വസിക്കുന്ന ഒരു അറിവ് നാളെ മറ്റൊരു അറിവ് കൊണ്ട് തെറ്റ് എന്ന് തിരിച്ചറിയും. അതും നാളെ തെറ്റാകും താനും. പക്ഷെ ഭാരതത്തില്‍ ഈ അറിവുകള്‍ പ്രകാശിക്കണം എങ്കില്‍ സദാചാരം പാലിക്കണം. അല്ലാത്തവര്‍ രോഗങ്ങളുടെയും മാനസിക സംകര്‍ഷങ്ങളുടെയും പിടിയില്‍ അകപെട്ടു ആധുനികതയുടെ പിന്നാലെ പാഞ്ഞു നടക്കും. ഒരിക്കലും തീരാത്ത ദുരിതങ്ങള്‍ പേറി.
എന്താണ് സദാചാരം? അത് പ്രകാശിക്കണമെങ്കില്‍ പോലും ഒരു ചിട്ടയുള്ള ജീവിതം ഉണ്ടാകേണ്ടിയിരിക്കുന്നു. ആദ്യം വേണ്ടത് അധര്മങ്ങളില്‍ നിന്നും വിട്ടു നില്‍കുക എന്നുള്ളത് തന്നെ. മാംസ ഭക്ഷണം, ചൂതുകളി, മദ്യപാനം, വ്യഭിചാരം. ഇവ നാലിലും പെടാത്തവര്കെ സദാചാരം അനുഷ്ടിക്കാന്‍ സാധിക്കുകയുള്ളൂ. സുഹൃത്തേ ഒന്ന് തിരിഞ്ഞു നോക്കൂ, ഇത് നാലും ഇല്ലാത്ത എത്ര മലയാളികളെ നിങ്ങള്കറിയാം? ചൂതുകളി എന്നത് കൊണ്ട് ഇന്നത്തെ Share business-ഉം Lottery business-ഉം ഒക്കെ ആണ് ഉദ്ദേശിക്കുന്നത്. കേരളത്തിന്റെ അവസ്ഥയില്‍ ഞാന്‍ അത്യധികം വിഷമിക്കുന്നു. സാക്ഷര കേരളത്തില്‍ സര്‍കാരിന്റെ നിലനില്പുപോലും ഈ ചൂത് കളിയെയും, മദ്യം കൊണ്ടുള്ള വരുമാനത്തേയും ആശ്രയിച്ചു നില്കുന്നു. അവന്റെ ദേശീയ ഭക്ഷണം പൊറോട്ടയും മാംസവും ആയിരിക്കുന്നു. ഏറ്റവും ലാഭമുള്ള ബിസിനസ്സോ? - വ്യഭിചാരം. മാസത്തില്‍ മിനിമം ഒരു racket-നെ പോലീസ് പിടികൂടും. അല്ലാത്തത് എണ്ണാവുന്നതിലേരെ. കേരളത്തെ മ്ലേച്ച ദേശം എന്ന് പറഞ്ഞതില്‍ എന്ത് തെറ്റ്? ഭ്രാന്താലയം എന്ന് സ്വാമി വിവേകാനന്ദന്‍ വിളിച്ചതില്‍ എന്ത് തെറ്റ്?

പക്ഷെ സുഹൃത്തേ, ഒന്ന് ഓര്‍ക്കുക. അസതോ മ സത് ഗമയ: - അസതുക്കളുടെ ഇടയില്‍ നിന്നും തന്നെ സത്ജനങ്ങള്‍ ഉണ്ടാകുന്നു. അപ്പോള്‍ അങ്ങ് സത്യം അന്വേഷിക്കുന്നുവേന്കില്‍ ഏറ്റവും നല്ലത് ഈ ഭൂമി തന്നെ.

നമസ്തേ.

2009, ഓഗസ്റ്റ് 1, ശനിയാഴ്‌ച

നമസ്തെ

നമസ്തെ,

ബ്ലോഗിലേക്ക് താങ്കള്‍ക്ക് സ്വാഗതം. ഇതില്‍ എന്റേത് എന്ന് അവകാശപെടാന്‍ ഒന്നും തന്നെ ഇല്ല. ഇതില്‍ ഉള്ളതൊന്നും സത്യമാണെന്ന് അവകാശപെടാനും ഞാന്‍ തയ്യാറല്ല. കാരണം ഇതില്‍ ഒട്ടും തന്നെ എന്റെ അനുഭവജ്ഞാനം കൊണ്ട് കണ്ടെത്തിയതും അല്ല. കണ്ടെത്തിയവര്‍ പറഞ്ഞു അറിഞ്ഞത് മാത്രം. ഇത് താങ്കള്‍ക്ക് പ്രയോജനപെട്ടോട്ടെ എന്ന പ്രാര്‍ഥനയോടെ സമര്പണം.